Tuesday, February 18, 2020

Muneer Agragami   മുനീർ അഗ്രഗാമി 

Muneer Agragami മുനീർ അഗ്രഗാമി

Muneer Agragami   മുനീർ അഗ്രഗാമി 

Muneer Agragami മുനീർ അഗ്രഗാമി

Muneer Agragami   മുനീർ അഗ്രഗാമി 
Muneer Agragami with frinds  മുനീർ അഗ്രഗാമി 

Artist Muneer Agragami at work മുനീർ അഗ്രഗാമി

Muneer Agragami at work  മുനീർ അഗ്രഗാമി 

Muneer Agragami മുനീർ അഗ്രഗാമി

Muneer Agragami മുനീർ അഗ്രഗാമി 

Muneer Agragami മുനീർ അഗ്രഗാമി

muneer agragami മുനീർ അഗ്രഗാമി 

muneeragragami മുനീർ അഗ്രഗാമി

muneeragragami മുനീർ അഗ്രഗാമി 
vimukthi programme at amal college nilambur by muneer agragami
artist muneer agragami

Tuesday, February 11, 2020

Monday, February 3, 2020

പമ്പ

പമ്പ
.......
ഗതി മാറി ഒഴുകിയ
നദിയെ നോക്കൂ
ആദ്യത്തെ ഒഴുക്കിൽ വിശ്വാസം നഷ്ടപ്പെട്ട
ഒരുവളാണത്.
മുറിഞ്ഞിട്ടും
പുതുവഴി വെട്ടി അവൾ ഒഴുകുന്നു

അവളെ വിശ്വസിച്ചിരുന്നവർ
അവളുടെ വിശ്വാസം
തിരിച്ചുപിടിക്കാൻ
നടത്തുന്ന ശ്രമങ്ങൾ നോക്കൂ
ഗതി മാറാൻ കൂട്ടാക്കാത്ത ആളുകൾ
ഗതി മാറിയവളെ വീണ്ടും
പഴയ അച്ചിലേക്ക് കുത്തിയൊതുക്കുന്നതു
കാണുന്നില്ലേ?
നദി സ്ത്രീയായതുകൊണ്ടാവാം
അവളുപേക്ഷിച്ച വഴിയിലേക്കു തന്നെ
പുരുഷാരം അവളെ
വഴി നടത്തുന്നത് !
അവൻ തീരുമാനിക്കുന്നു
നല്ലനടപ്പ്
നല്ലവഴി
പമ്പ
കണ്ണോം പുഴ
ചെറുതോണിപ്പുഴ
നിള
മീനച്ചിലാർ
കല്ലാർ
എന്നിങ്ങനെ അവളുടെ പേരുകൾ
ഒഴുകുന്നു
അവളെങ്ങനെ ഒഴുകണമെന്ന്
ഇപ്പോഴും അവൻ തീരുമാനിക്കുന്നോ ?
അവളോടൊന്നു ചോദിക്കുക പോലും ചെയ്യാതെ .
അവൻ അതിരു കെട്ടി
മോടി കൂടിയ വഴിയിൽ
ജലമിറങ്ങി
തല താഴ്ത്തി വീണ്ടും
അടുക്കളയിലെന്നപോൽ
അവൾ ഇരിക്കുന്നു
ഒഴുക്കു പോലും മറന്ന്.
പൂജാവിഗ്രഹം പോൽ .
- മുനീർ അഗ്രഗാമി

സാഫോ

സാഫോ
......................
സാഫോ ഇന്നലെ കാവിൽ വന്നു
വളളിപ്പടർപ്പുകൾക്കിടയിലേക്ക്
നൂണുകയറി
അവിടെ കാത്തിരിക്കുന്നവളെ ചുംബിച്ചു

അവർ രണ്ടു പേരും
രണ്ടു നാഗങ്ങളായി ;
ചുറ്റിപ്പിണഞ്ഞു
പുറത്തിറങ്ങി.
ലോകം മാറി
രാജ്യം ലെസ്ബോസ് ദ്വീപായി
സാഫോ അനേകം ഉടലുകളുള്ള
ചുണ്ടുകളായി
ചുംബനത്തിന്റെ ഇടവേളകളിൽ
അവൾ കൂട്ടുകാരിയുടെ കാതിൽ പറഞ്ഞു
' എനിക്കു വേണ്ട തേൻ
തേനീച്ചയും ...'
അവൾ തന്നെ പൂവ്
അവൾ തന്നെ തേനീച്ച
കവിത തേനാവുകയും
ഒരു തുള്ളിക്കവിതയിൽ
അവൾ ഗ്രാമകന്യകയുടെ
മധുരമായിത്തീരുകയും ചെയ്തു
അവിശുദ്ധി വിശുദ്ധമായി
പെട്ടെന്ന്
സാഫോ രണ്ടുടലുകളിൽ
ശാസ്ത്രത്തിനെതിരെയുള്ള
ഒരു വരിയായി തെളിഞ്ഞു;
സജാതീയ ദ്രുവങ്ങൾ ഇനി
വികർഷിക്കുകയില്ല.
- മുനീർ അഗ്രഗാമി

പിക്കാസോ

പിക്കാസോ
...................
ചിത്രകാരൻ നഗരത്തെ വരയ്ക്കുമ്പോൾ
ചിതറിപ്പോയ
ഒരു ജീവിയുടെ അവയവങ്ങൾ
ചേർത്തുവെയ്ക്കുന്നതു പോലെ
വരച്ചു.
തൊട്ടടുത്ത് പിക്കാസോ വന്നു നിന്നു

കണ്ണും കയ്യും കാലും തലയും
ഇഷ്ടമുള്ള സ്ഥലത്ത്
ചേർത്തുവെച്ചു.
വന്നതെന്താണെന്ന്
ചിത്രകാരൻ ചോദിച്ചില്ല
കുതിരകളേയും തോക്കുകളേയും
പട്ടാളക്കാരേയും
കഷണങ്ങളാക്കി
ഒന്നിനു മുകളിൽ ഒന്നായി വരച്ചു ചേർത്തു .
അന്നേരം കുതിരപ്പുറത്തിരിക്കുന്നു, പിക്കാസോ.
നിറങ്ങളിൽ ജീവിച്ചിരിക്കെ
മരിച്ചെന്ന് ആരാണ്
നുണ പറഞ്ഞതെന്ന് അദ്ദേഹം ചോദിക്കുന്നു.
നഗരത്തിൽ കുളമ്പടിക്കുന്ന
ഫാഷിസത്തിന്റെ ചലനങ്ങൾ
നിറങ്ങളിൽ എടുത്തു വെച്ചു
കാൻവാസിൽ പിക്കാസോയുടെ
ഹൃദയം സ്പന്ദിച്ചു
കുറേ പോലീസുകാർ വന്നു
പിക്കാസോയെ അവർ അറസ്റ്റ് ചെയ്യും
ഏതു നിറത്തെയും അവർ
വിലങ്ങു വെച്ചു കൊണ്ടു പോകും
പെട്ടെന്ന് ചിത്രകാരൻ
എല്ലാം മയച്ച്
ഒരു ചെമ്പരത്തിപ്പൂവു വരച്ചു.
അതിന്റെ ഇതളിൽ സ്വന്തം ഹൃദയം വരച്ചു
ചിതറിപ്പോകാൻ സാദ്ധ്യതയുള്ള ഒരു രാജ്യത്തിന്റെ
അവയവങ്ങൾ വരച്ചു;
ഒരേ നിറത്തിൽ
പിക്കാസോ ഉടൻ അപ്രത്യക്ഷനായി .
- മുനീർ അഗ്രഗാമി

Tuesday, January 21, 2020

മിനിക്കഥാകാലം ജലം

മിനിക്കഥാകാലം
ജലം
,,,,,,,,,
വീട്ടിൽ നിന്നും അടിച്ചു പുറത്താക്കിയ ജലമെല്ലാം പുലർച്ചെ വീട്ടിൽ കയറി നിൽക്കുന്നു. മിനറൽ വാട്ടറിന്റെ കുപ്പികളെയെല്ലാം അത് പുറത്തേക്ക് ഒഴുക്കിക്കളഞ്ഞിരിക്കുന്നു .
വീടു പൊളിക്കല്ലേ ... കൊല്ലല്ലേ ...
അപേക്ഷിച്ചു.
അപ്പോൾ ജലം പറഞ്ഞു, മരം നടൂ
നീ ഉണ്ടായിരുന്നു എന്നതിന് ആ മരം സാക്ഷി പറയും.
-മുനീർ അഗ്രഗാമി

മിനിക്കഥാകാലം മനുഷ്യർ

മിനിക്കഥാകാലം
മനുഷ്യർ
,,,,,,,,,,,,,,,,,,,,,
കുറച്ച് ആളുകൾ വന്നു. മുങ്ങി മരിക്കാൻ തുടങ്ങിയ ഗ്രാമത്തെ
അവർ മുങ്ങിയെടുത്തു. അവർ ഞങ്ങളുടെ ജാതിക്കാരോ മതക്കാരോ അല്ലാതിരുന്നിട്ടും ഞങ്ങളെ അവർ കരകയറ്റി. സ്നേഹം കൊണ്ട് ഞങ്ങളുടെ കണ്ണു നിറഞ്ഞു പോയി .
ജാതി-മതകലാപങ്ങളിൽ രക്തസാക്ഷികളായ ഞങ്ങളുടെ പൂർവ്വികർ സന്തോഷം കൊണ്ട് കരഞ്ഞു പോയി . അപ്പനപ്പൂപ്പൻമാരേ
കരയുന്നതെന്തിന് ? ഞങ്ങൾ ചോദിച്ചു . " ജീവിച്ചിരിക്കുമ്പോ മനുഷ്യരെ കാണാനുള്ള ഭാഗ്യം ഞങ്ങൾക്കുണ്ടായില്ലല്ലോ എന്നോർക്കുമ്പോൾ ... " അന്നേരം ഇങ്ങനെ അപൂർണ്ണമായ ഒരശരീരിയുണ്ടായി.
- മുനീർ അഗ്രഗാമി